2010, ഏപ്രി 7

ഇസ്ലാം കാഫിറുകള്‍ക്കെതിരെ ജിഹാദ് ചെയ്യാന്‍ കല്‍പിക്കുന്നില്ലേ?


മുഴുവന്‍ മുസ്ലിംകളും ജിഹാദ് നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്. അതില്‍നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും അനുവാദമില്ല. നരകശിക്ഷയില്‍നിന്ന് രക്ഷനേടാനും സ്വര്‍ഗലബ്ധിക്കും അതനിവാര്യമാണ്. ഖുര്‍ആന്‍ പറയുന്നു: "വിശ്വസിച്ചവരേ, വേദനയേറിയ ശിക്ഷയില്‍നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് നിങ്ങള്‍ക്കു ഞാനറിയിച്ചു തരട്ടെയോ? നിങ്ങള്‍ ദൈവത്തിലും അവന്റെ ദൂതനിലും വിശ്വസിക്കുക. നിങ്ങളുടെ ജീവധനാദികളാല്‍ ദൈവമാര്‍ഗത്തില്‍ ജിഹാദ് നടത്തുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.'' (61: 10-11)
'ജിഹാദ് ചെയ്യുന്നവരും ക്ഷമ അവലംബിക്കുന്നവരുമാണെന്ന് വ്യക്തമാക്കപ്പെടാതെ സ്വര്‍ഗപ്രവേശം സാധ്യമല്ലെന്നു' ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (3: 142). മുസ്ലിംസമുദായത്തിന്റെ നിയോഗലക്ഷ്യം തന്നെ ജിഹാദ് നിര്‍വഹിക്കലത്രെ. "ദൈവമാര്‍ഗത്തില്‍ യഥാവിധി ജിഹാദ് ചെയ്യുക. തന്റെ ദൌത്യത്തിനുവേണ്ടി നിങ്ങളെ നിയോഗിച്ചത് അവനാണ്. മതത്തില്‍ നിങ്ങള്‍ക്കൊരു ക്ളിഷ്ടതയും അവനുണ്ടാക്കിയിട്ടില്ല.''(22: 78)
ജിഹാദ് ആര്‍ക്കെങ്കിലും എതിരാണെന്ന ധാരണ പരമാബദ്ധമാണ്. സത്യസംസ്ഥാപനത്തിനുള്ള നിരന്തരയത്നമാണത്. മോഹങ്ങളെ മെരുക്കിയെടുത്തും ഇഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേല്‍ മേധാവിത്വം പുലര്‍ത്തിയും സ്വന്തം ജീവിതത്തെ ദൈവനിര്‍ദേശങ്ങള്‍ക്കനുരൂപമാക്കി, യഥാര്‍ഥ സത്യവിശ്വാസിയാവാന്‍ നടത്തുന്ന ശ്രമം പോലും ജിഹാദാണ്. യുദ്ധരംഗത്തുനിന്ന് മടങ്ങവേ ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: "നാം ഏറ്റവും ചെറിയ ജിഹാദില്‍നിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു''. പ്രവാചക ശിഷ്യന്‍മാര്‍ ചോദിച്ചു: "ഏതാണ് ഏറ്റവും വലിയ ആ ജിഹാദ്?'' നബിതിരുമേനി അരുള്‍ ചെയ്തു: "മനസ്സിനോടുള്ള സമരവും സ്വന്തത്തോടുള്ള ജിഹാദുമാണത്.''
കുടുംബത്തിന്റെ ഇസ്ലാമീകരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം, സംസ്കരണം, സദുപദേശം, ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുള്‍പ്പെടുന്നു. സത്യസംസ്ഥാപനത്തിനും നന്‍മയുടെ പ്രചാരണത്തിനും ധര്‍മത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചര്‍ച്ചയും വിദ്യാഭ്യാസ പ്രചാരണവുമെല്ലാം അതില്‍പെടുന്നു. സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യംവെച്ചുള്ള ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക-സാംസ്കാരിക-കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളും ജിഹാദുതന്നെ. ദൈവിക സന്‍മാര്‍ഗത്തിന്റെ സംസ്ഥാപനത്തിനായി നടത്തപ്പെടുന്ന സകല ശ്രമങ്ങളും ദൈവമാര്‍ഗത്തിലെ ജിഹാദാണ്. സമഗ്രമായൊരു പദമാണത്. ബുദ്ധിപരമായും ചിന്താപരമായുമുള്ള വിപ്ളവങ്ങളുണ്ടാക്കാനും ജനങ്ങളുടെ വികാരങ്ങളും താല്‍പര്യങ്ങളും സംസ്കരിക്കാനും, അവരുടെ വീക്ഷണം ദൈവിക സന്‍മാര്‍ഗത്തിനനുരൂപമാക്കി മാറ്റാനും നടത്തപ്പെടുന്ന വാചികവും ലിഖിതവുമായ സംരംഭങ്ങള്‍തൊട്ട് സത്യത്തിന്റെ ശത്രുക്കളോടുള്ള സായുധ സമരം വരെ അത് വ്യാപിച്ചുകിടക്കുന്നു. വ്യക്തി, തന്റെ അഭിമാനവും ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ജിഹാദ്തന്നെ; ആ മാര്‍ഗത്തിലെ മരണം ദൈവസരണിയിലെ രക്തസാക്ഷിത്വവും.
അതിനാല്‍, മുസ്ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമായാലും മഹാഭൂരിപക്ഷമായാലും ജിഹാദ് നിര്‍ബന്ധമാണ്. സാഹചര്യമാണ് അതിന്റെ രീതി നിശ്ചയിക്കുക. അത് ഇതര മതവിശ്വാസികള്‍ക്കെതിരെയുള്ള സായുധ സമരമോ യുദ്ധമോ അല്ല. ദൈവികമാര്‍ഗത്തിലെ ത്യാഗപരിശ്രമമാണ്.
ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ടപോലെ മുസ്ലിംകളല്ലാത്തവരെല്ലാം കാഫിറുകളല്ല. കാഫിര്‍ എന്നത് ഇസ്ലാമിലെ ഒരു സാങ്കേതികപദമാണ്. സത്യവും സന്‍മാര്‍ഗവും യഥാവിധി മനസ്സിലാക്കിയ ശേഷവും ബോധപൂര്‍വം അതിനെ നിഷേധിക്കുന്നവനാണ് കാഫിര്‍. കാഫിറുകളോടും അനിവാര്യമായ കാരണമില്ലാതെ ആയുധമെടുത്ത് അടരാടാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അവര്‍ മുസ്ലിംഭൂരിപക്ഷ പ്രദേശത്തായാലും ന്യൂനപക്ഷ നാടുകളിലായാലും ശരി.

4 അഭിപ്രായങ്ങൾ:

  1. ജിഹാദ് ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ്. ഈ പദത്തെ വളച്ചൊടിച്ച് ഒരുപാട് കോലാഹലങ്ങള്‍ പലരും സൃഷ്ട്ടിച്ചു. ജിഹാദ് സമാധാനത്തിന്റെ പദമാണ്. പക്ഷെ ജിഹാദ് എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസ്സിലേക്ക് കടന്നു വരുന്നത് വാളും കടാരയുമാണ്. സാമ്രാജ്യത്വ ശക്തികളുടെ ദുഷ് പ്രചാരണമാണ് ഇതിനു കാരണമായത്‌. അവരുടെ മൂട് താങ്ങിയ മീഡിയകള്‍ ഈ പദത്തെ വികൃതമാക്കി. അവസാനം നമ്മള്‍ കണ്ട ലവ് ജിഹാദും ഇതിന്റെ ബാക്കി പത്രമാണ്‌.
    യഥാര്‍ത്ഥത്തില്‍ സംസ്കരണ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരും ചെയ്യുന്നത് ജിഹാദ് തന്നെയാണ്. സി ആര്‍ നീലകണ്ഠന്‍ പരിസ്തിദിക്ക് വേണ്ടി പോരാടുമ്പോള്‍ അദ്ദേഹം ചെയ്യുന്നത് ജിഹാദ് ആണ്. മേധാ പട്ക്കരും നന്ദിത ഹക്സരും ജിഹാദികലാണ്. മയിലമ്മ ചെയ്തത് ജിഹാദാണ്. രാം പുനിയനി ജിഹദിയാണ. ഖുര്‍ആന്‍ പറഞ്ഞ ജിഹാദ് ഇതിനപ്പുറം ഒന്നുമില്ല. പക്ഷെ തന്നെ സൃഷ്ട്ടിച്ചവന് വേണ്ടി ജിഹാദ് ചെയ്തവര്‍ എത്ര പേരുണ്ട് എന്നത് ഒരു ചോദ്യമാണ്.

    മറുപടിഇല്ലാതാക്കൂ
  2. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വാക്ക്!

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, മേയ് 15 8:08:00 PM

    രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, മേയ് 15 8:30:00 PM

    ജിഹാദ്എന്ന പദം തെട്ടുധരിക്കുക ഉണ്ടായിട്ടുണ്ടെങ്കില്‍ അധിന്റെ പൂര്‍ണ ഉത്തരവാദിത്തം ലോകമുസ്ലിം ങ്ങള്‍ക്ക് മാത്രമാണ്.സമസ്ത കോടി മുസ്ലിങ്ങളും അധിനു ഉത്തരം പറയണം.കാരണം മുസ്ലിങ്ങളുടെ സത്രുക്കളായി ഇന്ന് കാണുന്ന വരില്‍ ൯൯% ജിഹാദ് വളച്ചൊടിച്ച ക്കാരണത്താല്‍ മുസ്ലിമിനെയും അവന്റെ അത്മീയധെയും ചോദ്യം ചെയ്ധുകൊണ്ടിരിക്കുന്നു എവിടെയും. പണ്ട് മാനസിക രോഗി ചേകന്നൂര്‍ ഖുര്‍ആന്‍ പഠിച്ചപോലെയാണ് ഇന്ന് കാണുന്ന അഫ്ഗാന്‍ അധി ഭീകര തീവ്ര വാദികള്‍ (കിരാധന്മാര്‍)പാക്കിസ്ഥാന്‍ അധി ഭീകര തീവ്ര വാദികള്‍ നമ്മുടെ നാട്ടില്‍ ഒളിഞ്ഞും മറഞ്ഞും സൊന്തം ഉപ്പയോടും ഉമ്മയോടും കൊല വിളിക്കുന്നവരും ഖുര്‍ആന്‍ എന്ന പേരില്‍ എന്തോ എവിടെയോ വെച്ച് പദിചിര്ക്കുന്നധ് .രണ്ടു പതിറ്റാണ്ട് മുന്‍പ്‌, ലോകത്തിലെ സ്തിഥി ഇധയിരുന്നില്ല, അന്ന് അപൂര്‍വത്തില്‍ അപൂര്‍വ്വം കേസുകള്‍ മാത്രമാണ് മുസ്ലിമിനേ വെട്ടയടിരുന്നാഥ്‌,നമ്മുടെ കൊച്ചു കേരളത്തിലേക്ക് തന്നേ തിരിഞ്ഞു നോക്കൂ. സായിപ്പു നാട് വാണിരുന്ന കാലത്ത് മുസ്ലിങ്കലെയും ഹിന്ദുക്കളെയും തമ്മില്‍ അടിപിച്ചു അവര്‍ ലഹള ഉണ്ടാക്കിയിരുന്നു, അധിനു ശേഷം കേരളം എത്ര ശാന്തം ആയിരുന്നു. വിദ്യ ഭ്യസത്തിന്റെയ് കുറവോ ? കൂടുതലോ? അഫ്ഗാനിസ്ഥാനിലേ ഭീകരന്‍മാര്‍ സ്കൂളില്‍ ഉപ്പുമാവ് തിന്നാന്‍ വരെ പോയിട്ടില്ല.പാകിസ്ഥാനിലെ ക്യാമ്പ്‌ (പാക്കിസ്ഥാന്‍ ഭീകരര്‍) ജീവിക്കുന്നത് നാഗരികധയില്‍ നിന്നും ഭൂമിയോളം ദൂരത്തിലാണ്.കസാപ്പിനേ തന്നെ പഠിച്ചു നോക്കൂ. നാട്ടുമ്പുറത്ത് പീടിക നടത്തുന്നവന്റെ തലതിരിഞ്ഞ വിത്ത്‌. ജീവിധ നിലവാരം ഉയര്‍ത്താന്‍ മോഷണം profession ആക്കുംബോയാണ് ബീകരരൂപി യായി ഡി ലിറ്റ് കിട്ടുന്നധ്.(dawn പത്രം എഴുടി) പാകിസ്ഥാനിലെ മിക്ക ബീകരരും രാജകീയമായി ജീവിക്കാന്‍ വേണ്ടിയാണു കൊലയളികാലോ കിരധന്മാരോ ആയിതീരുന്ന്ധു.(മുസ്ലിമിന് പട്ടിയെ തൊട്ടാല്‍ ഏഴു പ്രവശ്യം കുളിക്കണം എന്ന് പോലും അറിയാത്ത "ജിഹാദ്" കമ്മിറ്റി ക്കാര്‍ , ഒരു ലക്ഷവും രണ്ടു ലക്ഷവും കൊടുത്തു വീട്ടില്‍ പട്ടികളേ വങ്ങികൂട്ടുമത്രേ,പട്ടി കടിപിടി കൂടുന്ന ഒരു തരം മത്സരം നടത്താന്‍, പിന്നേ ഒന്നില്‍ കൂടുധാല്‍ കലസ്നിക്കൊവ് വീട്ടില്‍ ഉള്ളവന്‍ ധനാട്ട്യന്‍, പ്രഭു, ഹാജിയാര്‍ ഇങ്ങനെ മത്സരിച്ചു നിലക്കാന്‍ വേണ്ടി വീട്ടില്‍ ആഴുധങ്ങള്‍ കൂടുധാല്‍ തൂങ്ങി കിടക്കാന്‍ അത്യാഗ്രഹം കൊണ്ട് ഭീകര ക്യാമ്പില്‍ പോയി പെടുന്നവരും കുറവല്ല. എന്റെ സങ്കല്‍പ്പത്തില്‍ ഇധോന്നും അന്ന്യ മദ ക്കാരോ , പത്രക്കാരോ ഉണ്ടാക്കുന്ന രൂപങ്ങള്‍ അല്ല. പത്രക്കാരോ അന്ന്യ മധത്തില്‍ ഉള്ളവരോ അല്ല ഇസ്ലാമിനെയും മുസ്ലിമിനെയും protect ചെയ്യേണ്ടത്.മുസ്ലിമിന് വന്നു പെട്ട കളങ്കം മയ്ക്കേണ്ടത് മുസ്ലിം കമ്മ്യൂണിറ്റി കല്‍ തന്നെ യാണ്. "റോയിട്ടര്‍ " management മുസ്ലിം പ്രഭുക്കള്‍ അല്ല അവര്‍ക്ക് ജീവിക്കാന്‍ നല്ല വാര്‍ത്തകള്‍ അവര്‍ തേടികൊണ്ടിരിക്കും അല്ലെങ്കില്‍ ഉണ്ടാക്കികൊണ്ടിരിക്കും . കള്ളന്മാരെയും കല്ലുകുടിയന്മാരെയും കള്ളനോട്ടടിക്കരെയും പൂയ്തി വെപ്പുകരെയും രാജ്യ ദ്രോഹികളെയും തിരിച്ചറിഞ്ഞാല്‍ പള്ളി കമ്മിറ്റി ക്ക് അവരെ പ്രാദേശികമായി പുറത്താക്കാം ഇങ്ങനെ എത്ര പള്ളി കമ്മിറ്റി ഉണ്ട് നാട്ടില്‍ ?????,പെണ്‍ കേസുകളില്‍ മാത്രം സ്പസ്ട്ടു കല്‍പ്പിക്കുന്ന വരേണ്യ വര്‍ഗങ്ങളേ പിന്തുടരാധെ ഇസ്ലാം എന്ന മഹത്തായ ആശയം ഇങ്ങനെ എത്ര പേര്‍ക്ക് ഉയര്‍ത്തി കാണിക്കാന്‍ കഴിയും ? അലാറം വെച്ച് മറ്റൊരു മുസ്ല്മിനേ എധു വിധത്തില്‍ പറ്റിക്കാം എന്ന് ചിന്ധിച്ചുനടക്കുന്നവര്‍ , AP യും, EK യും തല്ലുകൂടാന്‍ വേണ്ടി നടക്കുന്ന മുജഹിടും ജമാ അത്തും പെരോടിനേ തല്ലാന്‍ വേണ്ടി വടികൊടിക്കുന്ന സുന്നി കളും ,ജമ അത്തിനെ തീവ്ര വാടികലുക്കുന്ന മുജഹിധും എത്ര നല്ല മുസ്ലിം communitty കള്‍, ജീര്‍ണത ക്ക് എതിരെ "ജിഹാദ്" നടത്താന്‍ എത്ര പേര്‍ കാണും ??? നമ്മള്‍ ആദ്യം കണ്ണാടി നോക്കി നമ്മുടെ ഇടയിലെ സൌന്ദര്യം നിലനിര്‍ത്തിയിട്ടു പോരേ ബാക്കിയുല്ലധെല്ലാം /

    മറുപടിഇല്ലാതാക്കൂ